തിരുവനന്തപുരം :സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. വോട്ടെണ്ണൽ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും.32 വാർഡുകളിലായി ആകെ 2,82,645 വോട്ടർമാരാണ് ഉണ്ടായിരുന്നത്.
വോട്ടെണ്ണൽ ഇന്ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 32 വാർഡുകളിലായി 76.06 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏറ്റവും അധികം പോളിങ് നടന്നത് പാലക്കാട് ജില്ലയിലെ എരുത്തേമ്പതി പഞ്ചായത്തിലെ മൂങ്കിൽമട വാർഡിലാണ്.
94 .73 ശതമാനം.ഏറ്റവും കുറവ് തിരുവനന്തപുരം കോർപറേഷനിലെ വേട്ടക്കാട് ഡിവിഷനിൽ 57.65 ശതമാനവും. തെരഞ്ഞെടുപ്പ് ഫലം പല വാർഡുകളിലും ഭരണ മാറ്റത്തിന് വഴിയൊരുക്കും.
ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി മുനിസിപ്പൽ കോർപ്പഷനുകളിലെ രണ്ടും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കൗൺസിലുകളിലെ മൂന്നും ഗ്രാമപഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.|
കോഴിക്കോട് ജില്ലാപഞ്ചായത്ത് നന്മണ്ട ഡിവിഷനിലും കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ, ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വള്ളിയോത്ത് എന്നീ വാർഡുകളിലും വോട്ടെടുപ്പ് സമാധാനപരം. നന്മണ്ടയിൽ 62.95, കൂമ്പാറയിൽ 87.21, വള്ളിയോത്ത് 83.99 എന്നിങ്ങനെയാണ് പോളിങ് ശതമാനം. വോട്ടെണ്ണൽഇന്ന് രാവിലെ പത്തിന് തുടങ്ങും. ഫലം lsgelection.kerala.gov.in വെബ്‌സൈറ്റിലെ ട്രെൻഡിൽ (TREND) ലഭിക്കും.
നന്മണ്ടയിൽനിന്ന് വിജയിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റായ കാനത്തിൽ ജമീല കൊയിലാണ്ടി എം.എൽ.എ. ആയതോടെ വന്ന ഒഴിവിലാണ് ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ്. റസിയ തോട്ടായി (എൽ.ഡി.എഫ്.), കെ. ജമീല (യു.ഡി.എഫ്.), ഗിരിജാ വലിയപറമ്പിൽ (ബി.ജെ.പി.) എന്നിവരാണ് സ്ഥാനാർഥികൾ. ജില്ലാപഞ്ചായത്തിൽ എൽ.ഡി.എഫിന് മേധാവിത്വമുള്ളതിനാൽ ഡിവിഷനിലെ ഫലം നിർണായകമല്ല.
കൂമ്പാറയിൽനിന്ന് ജയിച്ച് കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായ ലിന്റോ ജോസഫ് തിരുവമ്പാടി എം.എൽ.എ. ആയതിന്റെ ഒഴിവിലാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തിൽ എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. വള്ളിയോത്തെ ഫലം ഉണ്ണികുളം പഞ്ചായത്ത് ഭരണത്തിൽ നിർണായകമാണ്. 23 വാർഡിൽ പത്തിടത്ത് എൽ.ഡി.എഫ്., ഒമ്പതിടത്ത് യു.ഡി.എഫ്., മൂന്നിടത്ത് ബി.ജെ.പി. എന്നതാണ് നില. നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനവും എൽ.ഡി.എഫിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്.
إرسال تعليق